ഒഡീഷ: ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലെ സഹീദ് ലക്ഷ്മൺ നായക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി അഞ്ചു രോഗികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവായി.
രണ്ടു പുരുഷന്മാരും മൂന്ന് സ്ത്രീകളും അടങ്ങുന്ന രോഗികളാണ് ചൊവ്വാഴ്ച്ച രാത്രിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കുറച്ചു സമയത്തിന് ശേഷം മരണപ്പെട്ടത്. കുത്തിവെയ്പ്പിന് ശേഷമാണ് മരണം സംഭവിച്ചതെന്നാണു ബന്ധുക്കൾ ആരോപിക്കുന്നത്.
ആശുപത്രി സൂപ്രണ്ട് അറിയിച്ചു പ്രകാരം, രോഗികൾ ഗുരുതരാവസ്ഥയിലായിരുന്നു പ്രവേശിപ്പിക്കപ്പെട്ടത്, തെറ്റായ മരുന്നാണ് മരണകാരണമെന്നു തെളിയുന്നില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മൂന്ന് പേർ ഐസിയുവിലും രണ്ടുപേർ ജനറൽ വാർഡിലുമായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.