ന്യൂഡല്‍ഹി: “നരേന്ദ്ര മോദിയാണ് ഇന്ത്യയും ഇന്ത്യയാണ് നരേന്ദ്ര മോദിയുമെന്നു കരുതുന്നത് തെറ്റാണ്” എന്ന് കോണ്‍ഗ്രസ് തുറന്നടിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനത്തെ തുടര്‍ന്ന് ബിജെപി ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് കടുത്ത മറുപടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്.
കൂടാതെ ‘നരേന്ദ്ര സറണ്ടര്‍’ എന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അറിയിച്ചു.
“നരേന്ദ്ര… സറണ്ടര്‍” എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം, പ്രധാനമന്ത്രി പല സന്ദര്‍ഭങ്ങളിലും ഇന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ വിട്ടുകൊടുത്ത രീതി വ്യക്തമായി അടയാളപ്പെടുത്തുന്നതാണ്.
രാജ്യത്തിന് കാഴ്ചവെക്കേണ്ടിയിരുന്ന ധൈര്യത്തിന്റെയും ‘വിശ്വഗുരു’ നിലപാടിന്റെയും അഭാവം പ്രധാനമന്ത്രിയുടെ സമീപനത്തില്‍ നിരന്തരം പ്രകടമായി കാണാമെന്ന് കോണ്‍ഗ്രസ് മീഡിയ പ്രസിദ്ധീകരണ വിഭാഗത്തിന്റെ തലവനായ പവന്‍ ഖേര അഭിപ്രായപ്പെട്ടു.
“മുകദ്ദര്‍ കാ സികന്ദർ” എന്ന പേരിൽ കഴിഞ്ഞ പതിനൊന്നു വർഷമായി ബിജെപി നേതാക്കള്‍ അവരുടെ നായകനു വേണ്ടി ഒരു സിനിമ ഒരുക്കുകയായിരുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ ‘നരേന്ദ്ര കാ സറണ്ടര്‍’എന്ന പേരിലായി. ബിജെപിയും ആര്‍എസ്എസും ഉള്‍പ്പെടെയുള്ളവരുടെ ചരിത്രം എപ്പോഴും ഭീരുത്വത്തിന്റെതായിരുന്നു. എന്നും ഖേര ആരോപിച്ചു.