അതിതീവ്രമായ ചൂടാണ് 2025ൽ രാജ്യത്ത് രേഖപ്പെടുത്തുന്നത്. വടക്കുപടിഞ്ഞാറ് കൂടാതെ മദ്ധ്യഭാഗങ്ങളിലുമുള്ള മേഖലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോകുന്നു എന്ന് ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തു.
കാർഷിക-നിർമ്മാണ മേഖലയെ വലിതോതിൽ ബാധിച്ചിട്ടുണ്ട്. ചൂട് നിലനിൽക്കുന്ന മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യയിലെ 75 ശതമാനം തൊഴിലാളികളായ ഏകദേശം 380 മില്യൺ പേരുടെ തൊഴിൽക്ഷമതയെ കുറയുകയാണെന്നാണ് കണക്കുകൾ.
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ILO) കണക്കുകൾ പ്രകാരം ഇതിലൂടെ രാജ്യത്തിന് ഓരോ വർഷവും ഏകദേശം 100 ബില്യൺ ഡോളർ വരെ നഷ്ടമുണ്ടാകുന്നുണ്ട്.