വാഷിംഗ്ടൺ: കോൺഗ്രസ് നേതാവ് ശശി തരൂർ നേതൃത്വം വഹിക്കുന്ന സർവകക്ഷി സംഘം ,ഓപ്പറേഷൻ സിന്ദൂർ നടത്താനുണ്ടായ സാഹചര്യം അന്തരാരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിലേക്കായി വാഷിംഗ്ടണിലെത്തി. അമേരിക്കൻ അധികൃതർ, ജനപ്രതിനിധികൾ, നയരൂപീകരണ വിദഗ്ധർ തുടങ്ങിവരുമായി സംഘം കൂടിക്കാഴ്ച്ച നടത്തും.
ഇന്ത്യയിൽ നിന്ന് മേയ് 24ന് ന്യൂയോർക്കിൽ എത്തിച്ചേർന്ന സംഘം, ഗയാന, പനാമ, കൊളംബിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തിയതിന് ശേഷമാണ്, പര്യടനത്തിന്റെ അവസാന ഘട്ടമായ വാഷിംഗ്ടണിലേക്ക് എത്തിയത്.
സംഘം യുഎസിലെ ജനപ്രതിനിധികളുമായും നയരൂപീകരണ വിദഗ്ധരുമായും ചിന്തകരുടെ ട്രസ്റ്റുകളുമായും കൂടിക്കാഴ്ച നടത്തും. പാകിസ്ഥാന്റെ ഭീകരവാദ ബന്ധം ഊന്നിപ്പറയുകയും, അതിനെതിരായ ഇന്ത്യയുടെ ഉറച്ച നിലപാട് അറിയിക്കുകയുമാണ് ലക്ഷ്യം.
തരൂർ നയിക്കുന്ന സംഘത്തിൽ സർഫറാസ് അഹമ്മദ് (ജെ.എം.എം), ഗന്തി ഹരീഷ് മധുർ ബാലയോഗി (ടിഡിപി), ശശാങ്ക് മണി ത്രിപാഠി (ബിജെപി), ഭൂവനേശ്വർ കലിത (ബിജെപി), മിലിന്ദ് ദിയോര (ശിവസേന), തേജസ്വി സൂര്യ (ബിജെപി), ഇന്ത്യയുടെ മുൻ യുഎസ് അംബാസഡർ തരൺജിത് സന്ധു എന്നിവർ ഉൾപ്പെടുന്നു.