
ഖാൻ യൂനിസ് : ഗാസയിലെ സഹായ വിതരണ കേന്ദ്രത്തിന് സമീപം ആളുകൾ സഹായം തേടിയെത്തിയ സമയത്ത്, ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ആരോഗ്യ പ്രവർത്തകരും ഒരു ദൃക്സാക്ഷിയും അറിയിക്കുകയുണ്ടായി.
സംഭവസ്ഥലം സഹായ കേന്ദ്രത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയായിരുന്നു. സംശയാസ്പദമായ വ്യക്തികൾക്ക് നേരെയാണ് തങ്ങൾ മുന്നറിയിപ്പ് വെടിയുതിർത്തതെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചു.
ഇതേ സ്ഥലത്താണ് കഴിഞ്ഞ ദിവസം സഹായം തേടിയെത്തിയ ജനക്കൂട്ടത്തിനെതിരെ ഇസ്രയേലി സൈന്യം വെടിയുതിർത്തതെന്നും ദൃക്സാക്ഷികൾ പറയുന്നു. ഈ കേന്ദ്രം ഇസ്രയേലിന്റെയും യുഎസ് പിന്തുണയുള്ള ഗാസാ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെയും നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.