ന്യൂഡൽഹി: 190 കോടി രൂപയുടെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ പത്ത് സ്ഥലങ്ങളിലായി ഇഡി റെയ്ഡ് നടത്തി.
ശ്രീ സിദ്ധദാത ഇസ്പത് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെട്ട കേസിൽ ബാങ്ക് ഓഫ് ബറോഡയാണ് തട്ടിപ്പിന് ഇരയായതെന്ന് അധികൃതർ പറഞ്ഞു. കമ്പനിയുമായി ബന്ധപ്പെട്ട ഡയറക്ടർമാർ, പ്രമോട്ടർമാർ, പാർട്ണർമാർ, ഓഡിറ്റർമാർ ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകളാണ് നിലവിൽ പരിശോധിച്ചുവരുന്നത്.