കീവ്: യുക്രെയ്ൻ നഗരമായ സുമിയിൽ ചൊവ്വാഴ്ച നടന്ന റഷ്യൻ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തെ “മൃഗീയമായത് ” എന്നു വിശേഷിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമര്‍ സെലൻസ്കി പ്രതികരിച്ചു.
വടക്കുകിഴക്കൻ നഗരമായ സുമിയുടെ മധ്യഭാഗത്തുള്ള അപ്പാർട്ടുമെന്റ് കെട്ടിടങ്ങളും ഒരു മെഡിക്കൽ സ്ഥാപനവും ലക്ഷ്യമിട്ടാണ് നിരവധി റോക്കറ്റുകൾ പതിച്ചതെന്നും മൂന്ന് വർഷമായി നീണ്ടുനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നേരിട്ടുള്ള സമാധാന ചർച്ചകൾക്ക് ഫലം കാണാതെ വന്നതിനു പിന്നിലായിരുന്നു ആക്രമണം.