ന്യൂഡൽഹി: യുഎൻ സുരക്ഷാസമിതിയിലെ പ്രധാന സമിതികളിൽ പാക്കിസ്ഥാൻ അധ്യക്ഷ സ്ഥാനങ്ങൾ കൈവരിച്ചതിനെ ഇന്ത്യയുടെ വിദേശ നയത്തിന്റെ പരാജയമായി കണ്ട് കോൺഗ്രസ് ആക്ഷേപം. ഭീകരതയെ പിന്തുണക്കുന്ന ഒരു രാജ്യത്തെ ആഗോള സമൂഹത്തിന് എങ്ങനെ ഇങ്ങനെ നിയമവത്കരിക്കാനാകുന്നുവെന്ന് പാർട്ടി ചോദ്യം ചെയ്തു.
2025-ൽ യുഎൻ സുരക്ഷാസമിതിയിലെ താലിബാൻ ഉപരോധ സമിതിയുടെ അധ്യക്ഷസ്ഥാനവും, കൗണ്ടർ ടെററിസം സമിതിയുടെ ഉപാധ്യക്ഷസ്ഥാനവും പാക്കിസ്ഥാൻ അലങ്കരിക്കും.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്. ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക്, വേൾഡ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങൾ പാക്കിസ്ഥാനെ സാമ്പത്തികമായി സഹായിച്ചതും, തുടർന്ന് ഐക്യരാഷ്ട്ര സഭയിൽ അതിന് അംഗീകാരം ലഭിച്ചതും സംശയാസ്പദമാണെന്ന് കോൺഗ്രസിന്റെ മീഡിയാ വിഭാഗം മേധാവിയായ പവൻ ഖേര ചൂണ്ടിക്കാട്ടി.