ന്യൂഡൽഹി : പ്ലാസ്റ്റിക് മലിനീകരണം തടയേണ്ടത് അത്യാവശ്യമായ കാര്യമാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ചെയർമാൻ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ പറഞ്ഞു. ഇത് ജലജീവികൾക്ക് ഹാനികരമാണ്, കരയിലെയും ആവാസ വ്യവസ്ഥയെ ബാധിക്കുന്നു, മണ്ണിലേക്കും വെള്ളത്തിലേക്കും വിഷമുള്ള രാസവസ്തുക്കൾ ലീനമാകുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
പ്ലാസ്റ്റിക് കത്തിച്ചുക്കളയുമ്പോൾ അത് പ്രധാനമായും വായു മലിനീകരണത്തിന് കാരണമാകുന്നു.
ജൂൺ 5, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻജിടിയുടെ വെബ്സൈറ്റിൽ അദ്ദേഹം നൽകിയ പ്രസ്താവനയാണിത്.
“പ്ലാസ്റ്റിക് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരിക്കുന്നു. എന്നാല്‍ അത് ഒരു ഭീകര യാഥാര്‍ത്ഥ്യത്തെ മറയ്ക്കുന്നു,” ജസ്റ്റിസ് ശ്രീവാസ്തവ പറഞ്ഞു.