ഡൽഹിയിൽ സഹോദരിമാർക്ക് നേരെ വെടിവെയ്പ്പ്; മൂന്ന് പേർ അറസ്റ്റിൽ

0
4

ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് സഹോദരിമാരെ ആക്രമിച്ച് വെടിവെച്ചെന്ന കേസിൽ, മൂന്ന് പേരെ പോലീസ് 1,300 കിലോമീറ്റർ പിന്തുടർന്ന് അറസ്റ്റ് ചെയ്തു.

സുഹൃത്തുക്കളായ രവി (22), ഹിതേഷ് (22), ആശിഷ് (31)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരകളുടെ സഹോദരനായ അമൻ ഉൾപ്പെട്ടിരുന്ന മുൻ വെടിവെപ്പ് സംഭവത്തിന് പ്രതികാരമായാണ് ഇവർ വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു.

മൂന്ന് മാസം മുമ്പ് രവി അമനിനെതിരെ ദ്വാർക സൗത്ത് പോലീസ് സ്റ്റേഷനിൽ കേസ് നൽകിയിരുന്നു.

ജൂൺ 1-ന് പ്രതികളിലൊരാളായ രവി ഇവരെ നേരിട്ട് വെടിവെക്കുകയും സംഭവത്തിൽ പരാതിക്കാരി ഉൾപ്പടെ ഉള്ളവർക്ക് പരിക്കേൽകുകയും ചെയ്തിരുന്നു എന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (സൗത്ത് വെസ്റ്റ്) അമിത് ഗോയൽ പറഞ്ഞു.

ബിഎൻഎസ് അനുബന്ധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളുടെ അവസാന ലൊക്കേഷൻ മണാലി ആണെന്നു തിരിച്ചറിഞ്ഞ

പോലീസ് സംഘം, മണാലിയിലെത്തി പ്രതികളെ തിരിച്ചറിഞ്ഞു തുടർന്നു പ്രതികൾ സഞ്ചരിച്ച ബസ് തടഞ്ഞ് പിടികൂടുകയായിരുന്നു.

“ചോദ്യം ചെയ്തപ്പോൾ രവി അനധികൃത തോക്കുപയോഗിച്ച് യുവതിയെ വെടിവെച്ചതായി സമ്മതിച്ചു. തോക്ക് പിന്നീട് ഉത്തർപ്രദേശിലെ ബാഗ്പട്ടിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി.

നാലാമത്തെ പ്രതിയെന്നു സംശയിക്കുന്ന മോനുവിനായി അന്വേഷണം തുടരുകയാണ്. രവി നേരത്തെ മൂന്ന് ക്രിമിനൽ കേസുകളിൽ കൂടി ഉൾപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here