ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ 11 പേർ മരിച്ച സംഭവത്തിന് വഴിവെച്ചത് വിജയാഘോഷ പരേഡിനെക്കുറിച്ചുള്ള ആശയക്കുഴപ്പം, സൗജന്യ പാസുകൾ, നിയന്ത്രണാധീതമായ ആൾകൂട്ടം, സീറ്റുകളുടെ അഭാവം തുടങ്ങിയവയാണെന്ന് പൊലിസ് കണ്ടെത്തി.
സ്റ്റേഡിയത്തിൽ പ്രവേശന ടിക്കറ്റില്ലാതെ എത്തിയ നിരവധി ആരാധകർ, ടിക്കറ്റ് കൈവശമുള്ളവരോടൊപ്പം സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറിയതിനെ തുടർന്നാണ് ദുരന്തമുണ്ടായത്.
ചിലർ തിക്കിലും തിരക്കിലുംപ്പെട്ട് നിലംപതിക്കുകയും, വലിയ ഗേറ്റുകൾ കയറാൻ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത് എന്നാണ് കണ്ടെത്തൽ.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു: “സ്റ്റേഡിയത്തിനു സമീപമുണ്ടായ സംഭവത്തിൽ 11 പേർ മരിക്കുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരിൽ ഭൂരിഭാഗവും യുവാക്കളാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് മരണപ്പെട്ടത്.”