ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; അനുശോചനം രേഖപ്പെടുത്തി പ്രസിഡന്റും പ്രധാനമന്ത്രിയും രാഹുലും; സംഭവം ‘സംസ്ഥാന സ്പോൺസർ ചെയ്ത അനാസ്ഥ’യെന്ന് ബിജെപി

0
11

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ പ്രസിഡന്റ് ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ഈ സംഭവത്തെ “സംസ്ഥാനം സ്പോൺസർ ചെയ്ത അനാസ്ഥ”യെന്നാണ് ബിജെപി തുറന്നടിച്ചത്. കൂടാതെ കോൺഗ്രസ് സർക്കാരാണ് ഉത്തരവാദികളെന്ന് ബിജെപി ആവശ്യപ്പെട്ടു.

പ്രസിഡന്റ് ദ്രൗപദി മുർമു പ്രസ്താവനയിൽ പറഞ്ഞു: “ബെംഗളൂരുവിലെ സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽപ്പെട്ടു ജീവൻ നഷ്ടപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതും ഹൃദയഭേദകവുമാണ്. ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് അനുശോചനങ്ങൾ അറിയിക്കുന്നു.

പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.”

ഐ.പി.എൽ വിജയാഘോഷത്തിനിടെ ബെംഗളൂരുവിലുണ്ടായ ദുരന്തം “തീർത്തും ദു:ഖകരമായ” സംഭവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

ഐ.പി.എൽ ടൂർണമെന്റിൽ റോയൽ ചേലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർ.സി.ബി) വിജയാഘോഷത്തിനിടെ സംഭവിച്ച ദുരന്തത്തെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ദു:ഖം രേഖപ്പെടുത്തി. ഇത്തരമൊരു അപകടം ആവർത്തിക്കപ്പെടാതിരിക്കാനായി സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയും സംഭവത്തിൽ അനുശോചനം അറിയിക്കുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here