
യുഎൻ: ഗാസയില്‍ അടിയന്തിരമായി വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ടുള്ള യു.എന്‍ രക്ഷാസമിതിയുടെ പ്രമേയം ബുധനാഴ്ച യു.എസ് വീറ്റോ ചെയ്തു. തടവുകാരെ മോചിപ്പിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കാരണത്താലായിരുന്നു യു.എസ് എതിർവോട്ടുചെയ്തത്.
സഭയിലെ മറ്റ് 14 അംഗങ്ങളും പ്രമേയത്തിന് പിന്തുണ നല്‍കി. ഗാസയിലെ മനുഷ്യാവകാശ നിലവാരം “ദയനീയമാണ്” എന്നാണ് പ്രമേയം വിലയിരുത്തിയത്. 21 ലക്ഷം പലസ്തീനികള്‍ക്ക് സഹായം എത്തിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാവിധ നിയന്ത്രണങ്ങളും ഇസ്രയേല്‍ പിന്‍വലിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നുണ്ട്.
2023 ഒക്‌ടോബര്‍ 7-ന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ചില്ല, ഹമാസ് ആയുധം ഉപേക്ഷിക്കണമെന്നും ഗാസയില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടില്ല തുടങ്ങിയ വാദങ്ങളാണ് പ്രമേയം വിറ്റോ ചെയ്തുകൊണ്ട് അമേരിക്ക നിരത്തുന്നത്.